തൃശൂർ: കേരള-സംഗീത നാടക അക്കാദമിയുടെ 2025ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യൻ വേണുജി, സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നന്പൂതിരി, നാടകസംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കൂളൂർ എന്നിവർക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്പ്.
2025ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവുമാണ് ലഭിക്കുക. പുരസ്കാരസമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
അവാർഡുകൾ: ഡോ.എൻ.ജെ. നന്ദിനി(ശാസ്ത്രീയസംഗീതം), സി.എസ്. അനുരൂപ് (വയലിൻ), പ്രഫ. കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം), ഷോമി ഡേവിസ് (ഡ്രംസ്, പാശ്ചാത്യവാദ്യങ്ങൾ), ജെൻസി (ലളിതസംഗീതം), ഗായത്രി അശോകൻ (ഹിന്ദുസ്ഥാനി ക്ലാസിക്കൽ), കക്കാട് രാജപ്പൻ മാരാർ (ചെണ്ട), ചിത്ര സുകുമാരൻ (മോഹിനിയാട്ടം), ബി.കെ. ഷഫീക്കുദീൻ (ഭരതനാട്യം), മനോജ് നാരായണൻ (നാടകം, സംവിധാനം), സീത ശശിധരൻ (നൃത്തം), കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ (നാടകം - നടി), മനോജ് കോതമംഗലം (നാടകം - നടൻ), തേക്കട ശ്യാംലാൽ (നൃത്തനാടകം), വിജയൻ കടന്പേരി (നാടകം - രംഗശില്പം), രാജീവ് നരിക്കൽ (കഥാപ്രസംഗം), ഡോ. ജോയ് കൃഷ്ണൻ (കേരളനടനം), സൈനൻ കെടാമംഗലം (മിമിക്രി).
ഗുരുപൂജ പുരസ്കാരം: സി.എസ്. നാരായണൻ നന്പൂതിരി (കർണാടക സംഗീതം -വായ്പാട്ട്), പ്രഫ.ആർ. മനോജ് കുമാർ എന്ന തൊടുപുഴ മനോജ് കുമാർ (വയലിൻ), കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (നാടകം), എൻ. സുലോചന (നാടകം - നടി), മോഹൻ കൃഷ്ണൻ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), കവിയൂർ സദാശിവമാരാർ (പഞ്ചവാദ്യം, തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആർ. മോഹൻദാസ് (നാടകസംവിധാനം), കെ.സി. കൃഷ്ണൻ പയ്യന്നൂർ (നാടകം - നടൻ), കലാഭവൻ റഹ്മാൻ(മിമിക്രി), ശിവൻ അയോധ്യ (നാടകം - നടൻ), പേരാമംഗലം വിജയൻ (കൊന്പ്), തേക്കടി രാജൻ (ലളിതസംഗീതം), ഉഷാധരൻ (നാടകം - നടൻ), ഏഷ്യാഡ് ശശിമാരാർ (ഇലത്താളം), ശാലു മേനോൻ (നൃത്തനാടകം), സി.ആർ. രമാദേവി (നാടകം - നടി), എൽ. തങ്കമ്മ എന്ന ആലപ്പി തങ്കം (നാടകം - നടി), കലാനിലയം ഗോപി (കഥകളി വേഷം), കലാമണ്ഡലം ശ്രീകുമാർ(കഥകളി വേഷം), തൃശൂർ ജനാർദനൻ (സംഗീതം, നൃത്തം). ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്കാരം നിധീഷ് പൂക്കാടിനും ലഭിച്ചു.